സല്‍മാന്‍ ഖാന്റെ വീടിന് നേരെയുണ്ടായ ആക്രമണം; പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്ന് പ്രതികളുടെ മൊഴി

സല്‍മാന്‍ ഖാന്റെ വീടിന് നേരെയുണ്ടായ ആക്രമണം; പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്ന് പ്രതികളുടെ മൊഴി

ഡല്‍ഹി: സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുന്‍പ് പിടിയിലായ വിക്കി ഗുപ്തയുടെ സഹോദരന്‍ സോനു ഗുപ്തയെയാണ് പിടികൂടിയത്. ആക്രമണത്തില്‍ സോനുവും പങ്കാളിയായിരുന്നുവെന്നാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് പറയുന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് തങ്ങള്‍ വീടിന് നേരെ വെടിയുതിര്‍ത്തതെന്ന് പ്രതികള്‍ മൊഴി നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

അന്വേഷണം പുരോഗമിക്കുന്ന സാഹര്യത്തില്‍ മുംബൈയിലെ മറ്റു താരങ്ങളുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ബിഹാറിലെ ചമ്പാരന്‍ സ്വദേശികളായ ഇവര്‍ ഫെബ്രുവരി 28ന് മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് യാത്രതിരിച്ചതായി മുംബൈ പൊലീസ് പറഞ്ഞു. സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ റായ്ഗഡിലെ പന്‍വേല്‍ നഗരത്തിന് സമീപമാണ് ഇവര്‍ വീട് വാടകയ്ക്കെടുത്തത്.

ഏപ്രില്‍ രണ്ടിന്, വിക്കി ഗുപ്ത നവി മുംബൈയിലെ ഒരു ഇരുചക്രവാഹന ഏജന്റില്‍ നിന്ന് 24,000 രൂപയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് മോട്ടോര്‍സൈക്കിള്‍ വാങ്ങിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, വെടിവയ്ക്കാനുള്ള പിസ്റ്റള്‍ അവരുടെ ഓപ്പറേറ്റര്‍ മുംബൈയില്‍ എത്തിച്ചുകൊടുത്തു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലവാരമുള്ള ആയുധമാണ് ഉപയോഗിച്ചതെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. ബെക്കിന് പിന്നിലിരുന്ന് പാല്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. വെടിയുതിര്‍ത്ത ശേഷം ബാന്ദ്രയിലെ മൗണ്ട് മേരി ചര്‍ച്ചിന് സമീപം ബൈക്ക് ഉപേക്ഷിച്ച് ലോക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബോറിവലിയിലേക്ക് പോകുന്ന ലോക്കല്‍ ട്രെയിനില്‍ പ്രതികള്‍ രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Top