ഡൽഹി: ഹരിനഗറിൽ വെച്ച് തന്റെ കാർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ച് അരവിന്ദ് കെജ്‌രിവാൾ. എതിർസ്ഥാനാർത്ഥിയുടെ അനുയായികളായ അക്രമികളെ തന്റെ പൊതുയോഗത്തിൽ പ്രവേശിക്കാൻ ഡൽഹി പൊലീസ് അനുവദിച്ചതായും അദ്ദേഹം ആരോപിച്ചു.
കേന്ദ്രമന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് അരവിന്ദ് കെജ്‌രിവാൾ കുറ്റപ്പെടുത്തി. ബിജെപിയുടെ സ്വകാര്യ സൈന്യമായി ഡൽഹി പൊലീസിനെ അമിത് ഷാ മാറ്റിയിരിക്കുകയാണെന്നും കെജ്‌രിവാൾ എക്സിൽ കുറിച്ചു.
Also Read: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യത
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷനെതിരേയും കെജ്‌രിവാൾ വിമർശനമുന്നയിച്ചു. ഒരു ദേശീയ പാർട്ടിയുടെ നേതാക്കളും അധ്യക്ഷനും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ തോൽക്കുമോ എന്ന ഭീതിയിൽ കെജ്‌രിവാളിനെ ആക്രമിക്കാൻ ബിജെപി ഗുണ്ടകളെ ഇറക്കിയിരിക്കുകയാണെന്നായിരുന്നു എഎപിയുടെ ആരോപണം