ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡി ആര്‍ എസ് ദുരുപയോഗം നടത്തിയെന്ന് ആരോപണം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡി ആര്‍ എസ് ദുരുപയോഗം നടത്തിയെന്ന് ആരോപണം

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡി ആര്‍ എസ് ദുരുപയോഗം നടത്തിയെന്ന് ആരോപണം. പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. മുംബൈ ബാറ്റിംഗിന്റെ 15-ാം ഓവറില്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. എന്നാല്‍ അമ്പയര്‍ വൈഡ് അനുവദിച്ചില്ല.

ഡ്രെസ്സിംഗ് റൂമില്‍ നിന്നുള്ള നിര്‍ദ്ദേശം വന്നതിനാല്‍ റിവ്യൂ അനുവദിക്കരുതെന്ന് പഞ്ചാബ് നായകന്‍ സാം കരണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്പയര്‍ സാം കരണിന്റെ ആവശ്യം തള്ളി. അമ്പയര്‍ സംഘം മുംബൈ ഇന്ത്യന്‍സിന് അനുകൂലമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

ഈ സമയം മുംബൈ ഡഗ് ഔട്ടില്‍ നിന്നും റിവ്യൂവിന് പോകാന്‍ ആവശ്യം ഉയര്‍ന്നു. മാര്‍ക് ബൗച്ചര്‍ വൈഡ് സിഗ്‌നലും ടിം ഡേവിഡ് റിവ്യൂ ആവശ്യപ്പെടാനുള്ള സിഗ്‌നലും കാണിച്ചു. പിന്നാലെ സൂര്യകുമാര്‍ യാദവ് റിവ്യൂ ആവശ്യപ്പെടുകയും ചെയ്തു. മുംബൈയ്ക്ക് അനുകൂലമായി മൂന്നാം അമ്പയര്‍ വൈഡും അനുവദിച്ചു.

Top