ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്‍ഷുറന്‍സ് തുക കൊണ്ട് ഭര്‍ത്താവ് വാങ്ങിയത് സെക്സ് ഡോള്‍

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്‍ഷുറന്‍സ് തുക കൊണ്ട് ഭര്‍ത്താവ് വാങ്ങിയത് സെക്സ് ഡോള്‍

ന്യൂയോര്‍ക്ക്: ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ഇന്‍ഷുറന്‍സ് തുക കൊണ്ട് വാങ്ങിയത് സെക്സ് ഡോള്‍ (ലൈംഗിക കളിപ്പാട്ടം). യു.എസിലെ കാന്‍സസ് സ്വദേശിയായ കോള്‍ബി ട്രിക്കിള്‍ ആണ് ഭാര്യ ക്രിസ്റ്റേന്‍ ട്രിക്കിളി(26)നെ കൊലപ്പെടുത്തിയ ശേഷം ഇന്‍ഷുറന്‍സ് തുക സെക്സ് ഡോള്‍ വാങ്ങാനായി വിനിയോഗിച്ചത്. ഇതിനുപുറമേ വീഡിയോ ഗെയിം വാങ്ങാനും സംഗീത ഉപകരണങ്ങള്‍ വാങ്ങാനും ഇയാള്‍ പണം ചെലവഴിച്ചതായും അമേരിക്കന്‍ മാധ്യമമായ ‘സി.ബി.എസ്. ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

2019-ലാണ് ക്രിസ്റ്റേനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവായ കോള്‍ബി തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. ഭാര്യ സ്വയം നിറയൊഴിച്ച് മരിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മരണത്തില്‍ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ സംഭവം ആത്മഹത്യയെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ അന്ന് കൂടുതല്‍ അന്വേഷണമുണ്ടായില്ല.

അതേസമയം, ആത്മഹത്യയാണെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ യുവാവിനെ നിരീക്ഷിച്ചു. ഇതിനിടെയാണ് ഭാര്യയുടെ മരണം സംഭവിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇവരുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക മുഴുവനും കോള്‍ബി വാങ്ങിയിരുന്നതായി കണ്ടെത്തിയത്. രണ്ട് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളാണ് കൊല്ലപ്പെട്ട യുവതിയുടെ പേരിലുണ്ടായിരുന്നത്. ഈ രണ്ട് പോളിസികളുടെ തുകയായി 1.20 ലക്ഷം ഡോളറാണ് (ഏകദേശം ഒരുകോടി രൂപ) കോള്‍ബിക്ക് ലഭിച്ചത്. തുടര്‍ന്ന് എട്ടുമാസംകൊണ്ട് ഈ പണം മുഴുവനും പ്രതി ചെലവഴിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

രണ്ടായിരം ഡോളറിനാണ് (ഏകദേശം 1.6 ലക്ഷം രൂപ) പ്രതി ഫുള്‍സൈസ് സെക്സ് ടോയ് വാങ്ങിയത്. ഇതിനുപുറമേ കടങ്ങള്‍ തീര്‍ക്കാനും വീഡിയോ ഗെയിമുകള്‍ വാങ്ങാനും പ്രതി ഈ പണം ഉപയോഗിച്ചു. ഭാര്യ മരിച്ച് മാസങ്ങള്‍ക്കുള്ളിലുള്ള പ്രതിയുടെ ഇത്തരം പ്രവൃത്തികള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ശേഷം 2021 ജൂലായ് 14-നാണ് കൊലക്കുറ്റം ചുമത്തി കോള്‍ബിയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണയ്ക്കിടെ പ്രതി സെക്സ് ഡോള്‍ വാങ്ങിയത് അടക്കമുള്ള തെളിവുകള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍, ഭാര്യയുടെ മരണശേഷം മകന് ഉറക്കക്കുറവ് അടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നും ദുഃസ്വപ്നങ്ങള്‍ കാണാറുണ്ടെന്നുമായിരുന്നു കോള്‍ബിയുടെ അമ്മ ടിന ക്രൂസര്‍ കോടതിയില്‍ നല്‍കിയ മൊഴി. ലൈംഗിക ആവശ്യങ്ങള്‍ക്കായല്ല സെക്സ് ഡോള്‍ വാങ്ങിയതെന്നും ഉറക്കക്കുറവ് അടക്കമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 2023 നവംബറിലാണ് കോള്‍ബിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 50 വര്‍ഷത്തേക്ക് പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

Top