നടിയെ ആക്രമിച്ച കേസിൽ വിധി പ്രഖ്യാപിച്ചു. പ്രതികൾക്ക് 20 വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഗൂഢാലോചനയ്ക്ക് ഉൾപ്പെടെയാണ് 20 വർഷം കഠിന തടവ്. നടിയെ ആക്രമിച്ച കേസിൽ ജീവപര്യന്തം തടവാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും 20 വർഷം കഠിനതടവിന് വിധിക്കുകയായിരുന്നു.
അതേസമയം കോടതി മുറിയിൽ അരങ്ങേറിയത് നാടകീയവും വൈകാരികവുമായ രംഗങ്ങളാണ്. കുറ്റക്കാരായ ആറ് പേരുടെ ശിക്ഷാ വിധിയാണ് ഇപ്പോൾ കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. വീട്ടിൽ അമ്മ മാത്രമാണെന്ന് പൾസർ സുനി കോടതിയെ അറിയിച്ചിരുന്നു. അതേസമയം അതിക്രൂരമായ കുറ്റകൃത്യം നടന്നില്ലെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു.






