അദാനി ഗ്രൂപ്പ് ഓഹരികൾ 52 ആഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; നഷ്ടത്തിൽ അവസാനിച്ച് വിപണി

മുംബൈ: വിപണി ഇന്ന് മങ്ങിയ നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ആഭ്യന്തര വിപണിയിലെ പ്രധാന സൂചികകളായ ബിഎസ്‌ഇ സെൻസെക്സ് 123.5 പോയിന്റ് അഥവാ 0.2 ശതമാനം ഇടിഞ്ഞ് 60,682.7 ലെവലിൽ എത്തി. അതേസമയം നിഫ്റ്റി 37 പോയിന്റ് അഥവാ 0.2 ശതമാനം ഇടിഞ്ഞ് 17,857 ൽ വ്യാപാരം അവസാനിപ്പിച്ചു.

ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എച്ച്‌യുഎൽ എന്നീ ഓഹരികൾ ഉയർന്നു. വിശാലമായ വിപണികളിൽ, ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.48 ശതമാനം ഉയർന്നു.

വ്യക്തിഗത ഓഹരികളിൽ, അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ സമ്മർദ്ദം ചെലുത്തി അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ് എന്നിവ ഇന്ന് ബിഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

മേഖലാപരമായി, നിഫ്റ്റി മെറ്റൽ സൂചിക 2 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി റിയൽറ്റി സൂചിക 1.36 ശതമാനം ഉയർന്നു.13 പ്രധാന മേഖലാ സൂചികകളിൽ പതിനൊന്നും ഇടിഞ്ഞു. ഐടി ഓഹരിയും ലോഹവും 0.8 ശതമാനത്തിലധികം ഇടിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യം വരുന്നുവെന്ന ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തെ തുടർന്ന് വാൾസ്ട്രീറ്റ് ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നാല് ഗ്രൂപ്പ് കമ്പനികളുടെ വെയ്റ്റിംഗ് വെട്ടിക്കുറയ്ക്കുമെന്ന് സാമ്പത്തിക സൂചിക ദാതാക്കളായ എംഎസ്‌സിഐ അറിയിച്ചതിനെത്തുടർന്ന് അദാനി കമ്പനിയുടെ ഭാവി പാതയെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് ആഭ്യന്തര ഇക്വിറ്റികളിലെ ആശങ്കകൾ വർദ്ധിപ്പിക്കുന്നത്.

തിങ്കളാഴ്ച വരാനിരിക്കുന്ന ജനുവരിയിലെ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ വാർഷിക റീട്ടെയിൽ പണപ്പെരുപ്പം ഡിസംബറിൽ 12 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് ഉയർന്നെങ്കിലും ജനുവരിയിലെ ആർബിഐയുടെ ടോളറൻസ് ബാൻഡിന്റെ ഉയർന്ന പരിധിയായ 6 ശതമാനം എന്ന പരിധിയിൽ തന്നെ തുടർന്നേക്കാം എന്നാണ് വിദഗ്ദർ അഭിപ്രായപോപെടുന്നത്.

Top