ഗണപതിയുടെ ചിത്രം പതിച്ച് അടിവസ്ത്രം; നിര്‍മ്മാണ കമ്പനിക്കെതിരെ പ്രതിഷേധം

ന്യൂജേഴ്‌സി: ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം നിര്‍മ്മിച്ച വസ്ത്ര നിര്‍മ്മാണ കമ്പനിക്കെതിരെ പ്രതിഷേധം. യുഎസില്‍ ക്ലീഫ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കസ്റ്റമണ്‍ എന്ന കമ്പനിയാണ് അടിവസ്ത്രം വിപണിയിലിറക്കിയത്. ഉടന്‍ തന്നെ വസ്ത്രം പിന്‍വലിക്കണമെന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. മാത്രമല്ല യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന ഉല്‍പന്നം എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടു.

ഗണപതി ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നതാണെന്നും ക്ഷേത്രങ്ങളിലോ വീടുകളിലെ പൂജാമുറികളിലോ ആരാധനാലയങ്ങളിലോ ആരാധിക്കപ്പെടേണ്ടതാണെന്നും ഒരാളുടെ അടിവസ്ത്രം അലങ്കരിക്കരുന്നതല്ലെന്നും രാജന്‍ സെഡ് നെവാഡയില്‍ പറഞ്ഞു. മാത്രമല്ല ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് ഹിന്ദുക്കളെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പിന്‍വലിക്കുന്നതിനോടൊപ്പം ഔപചാരികമായി ക്ഷമാപണം നടത്താനും കസ്റ്റമണിനോട് രാജന്‍ സെഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല വലുതോ ചെറുതോ ആയ ഏതെങ്കിലും വിശ്വാസത്തിന്റെ ചിഹ്നങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് അണിയാന്‍ ഗണേഷ് തോംഗ്, ഗണേഷ് പാന്റി എന്നിവയ്ക്ക് 18.64 ഡോളര്‍ വീതമായിരുന്നു വിലയിട്ടിരുന്നത്. ഗണേഷ് തോംഗ് ധരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ‘സെക്‌സി’ ആകാവന്‍ കഴിയും എന്നാണ് പ്രൊഡക്റ്റ് വിവരങ്ങളില്‍ കൊടുത്തിരിക്കുന്നത്. കസ്റ്റം ടീ ഷര്‍ട്ട് ഡിജിറ്റല്‍ പ്രിന്റിംഗ്, എംബ്രോയിഡറി സേവനങ്ങളില്‍ പ്രമുഖരെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ന്യൂജേഴ്‌സിയിലെ ‘കസ്റ്റമണ്‍’

Top