അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു

പാലക്കാട്: പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് വൈകിയതിനെ തുടർന്ന് അട്ടപ്പാടിയിൽ നവജാതശിശു മരണപ്പെട്ടു. അട്ടപ്പാടി കാരറ സ്വദേശികളായ റാണി-നിസാം ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. ജനിച്ചപ്പോൾത്തന്നെ കുട്ടിക്ക് ശ്വാസതടസ്സമുള്ളതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ കുട്ടിയെ 170 കിലോമീറ്റർ ദൂരെയുള്ള തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് അയയ്ക്കാൻ നിർദേശിച്ചു.

എന്നാൽ, ആറുമണിക്കൂറിനുശേഷമാണ് ആംബുലൻസ് സേവനം ലഭിച്ചത്. രാത്രി എട്ടോടെ ആംബുലൻസിൽ കുട്ടിയെ കയറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല..

Top