മരണത്തീയില്‍ വെന്തുരുകി; വീല്‍ചെയറിലായ അമ്മയെ ചേര്‍ത്തുപിടിച്ച് മക്കള്‍

Fire

കൊച്ചി: അര്‍പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ചോറ്റാനിക്കര സ്വദേശികളായ മൂന്നു മലയാളികള്‍ മരിച്ചു. വീല്‍ചെയറിലായ അമ്മ നളിനിയെ രക്ഷപെടുത്തുന്നതിനിടയിലാണ് മക്കളായ വിദ്യാസാഗറും ജയശ്രീയും മരണത്തീയില്‍ വെന്തുരുകിയത്.

നളിനിയുടെ സഹോദരി പേരക്കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത ഇവര്‍ 14ന് നാട്ടിലേയ്ക്കു തിരിക്കാനായിരുന്നു പദ്ധതി. മരിച്ച മൂന്നു പേര്‍ക്കു പുറമേ വിദ്യസാഗറിന്റെ ഭാര്യ മാധുരി, മകന്‍ വിഷ്ണു, മൂത്തമകന്‍ സോമശേഖരന്‍, ഭാര്യ ബീന, മകള്‍ സുധ, ഭര്‍ത്താവ് സുരേന്ദ്രന്‍, ജയശ്രീയുടെ മക്കളായ ഹരിഗോവിന്ദ്, ഗൗരിശങ്കര്‍, കുടുംബാംഗമായ സരസ്വതി എന്നിവരാണു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.

മരിച്ച മൂന്നു മലയാളികളുടെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അറിയിച്ചു.

Top