ന്യൂഡല്‍ഹി: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു കര്‍ഷന്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ജനന്‍ നഗര്‍ സ്വദേശിയായ നാഗേശ്വര്‍ റായി (25) ആണ് മരിച്ചത്.
ബിഹാറിലെ അതിര്‍ത്തി ജില്ലയായ സീതാമഡിയിലാണ് സംഭവം. നേപ്പാള്‍ അതിര്‍ത്തി പോലീസാണ് കര്‍ഷകര്‍ക്ക് നേരെ വെടിവെച്ചതെന്നാണ് ആരോപണം.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് സംഭവം.