നേപ്പാള്‍ യാത്രാവിലക്ക് മെയ് 31 വരെ നീട്ടി; അയ്യായിരത്തോളം സൗദി പ്രവാസികള്‍ ദുരിതത്തില്‍

കാഠ്മണ്ഡു: സൗദി പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി നേപ്പാള്‍ അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് മെയ് 31 വരെ നീട്ടി. നേപ്പാള്‍ വഴി യാത്ര ചെയ്യുന്ന സൗദി പ്രവാസികളെ പ്രതിസന്ധിയിലാക്കി കൊണ്ടാണ് നടപടി. ഇതിനോടകം അയ്യായിരത്തോളം പ്രവാസികളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് നേപ്പാളില്‍ ഈ മാസം ആറാം തിയ്യതി മുതല്‍ നിലവില്‍ വന്ന വിമാനയാത്രാ വിലക്ക് ഈ മാസം അവസാനം വരെ ദീര്‍ഘിപ്പിച്ചത്.

നേപ്പാളില്‍ 15 ദിവസം താമസിച്ച് കോവിഡ് നെഗറ്റീവായതിന് ശേഷമാണ് പ്രവാസികള്‍ സൗദിയിലേക്ക് പോകുന്നത്. പാക്കേജിന്റെ കാലാവധി കഴിഞ്ഞതിനാല്‍ താമസത്തിനും ഭക്ഷണത്തിനും അധികം പണം നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാലാണ് പ്രവാസികള്‍ നേപ്പാള്‍ വഴിയുള്ള യാത്ര തെരെഞ്ഞെടുക്കുന്നത്. അയ്യായിരത്തോളം സൗദി പ്രവാസികള്‍ ഇതൊടെ കാഠ്മണ്ഡുവില്‍ കുടുങ്ങിയിരിക്കുകയാണ്.

Top