ഡല്‍ഹിയില്‍ കടം വാങ്ങിയ 1500 രൂപയെ ചൊല്ലി തര്‍ക്കം; അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു

ഡല്‍ഹി: പശ്ചിമ ഡല്‍ഹിയില്‍ കടം വാങ്ങിയ 1500 രൂപ തിരികെ നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു. പശ്ചിമ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡിസംബര്‍ 22 നാണ് 29 കാരനായ വിനോദിന്റെ മൃതദേഹം മാഡിപൂര്‍ ജെജെ ക്ലസ്റ്ററിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തില്‍ ഒന്നിലധികം കുത്തേറ്റ മുറിവുകള്‍ ഉണ്ടായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇലക്ട്രീഷ്യന്‍ മുഹമ്മദ് അബ്ദുള്ളയുമായി വിനോദ് വഴക്കിടാറുണ്ടെന്ന് കണ്ടെത്തി.

വിനോദിന്റെ അയല്‍വാസിയാണ് മുഹമ്മദ്. ഒളിവിലായിരുന്ന ഇയാളെ ഡിസംബര്‍ 25 ന് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിനോദില്‍ നിന്ന് അബ്ദുള്ള 1500 രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തതിനെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ട്. കൊലപാതകത്തിന് ഒരു ദിവസം മുമ്പും വിനോദും അബ്ദുള്ളയും തമ്മില്‍ തര്‍ക്കമുണ്ടായതായി.

പ്രകോപിതനായ വിനോദ് അബ്ദുള്ളയുടെ വീട്ടിലെത്തി വീട്ടുകാരെ അസഭ്യം പറഞ്ഞു. വിവരം അറിഞ്ഞ അബ്ദുള്ള പിറ്റേന്ന് വിനോദിന്റെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജ്യേഷ്ഠത്തിനൊപ്പമാണ് വിനോദ് വീട്ടില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Top