നെടുങ്കണ്ടം മരണം; മജിസ്‌ട്രേറ്റിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഹൈക്കോടതി

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഹൈക്കോടതി. പ്രശ്‌നത്തില്‍ ഇടുക്കി മജിസട്രേറ്റ് രശ്മി രവീന്ദ്രന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തത് അന്ന് നെടുങ്കണ്ടം മജസ്‌ട്രേറ്റിന്റെ ചുമതല വഹിച്ചിരുന്ന രശ്മി രവീന്ദ്രന്‍ ആയിരുന്നു.

സംഭവത്തില്‍ മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്, ചീഫ് ജസ്റ്റിസ് അന്വേഷണത്തിന് ഉത്തരവിട്ടതനുസരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ നിയോഗിച്ചിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ നിന്നും അവശനിലയില്‍ വന്ന പ്രതിക്ക് വൈദ്യസഹായത്തിനും മൊഴി രേഖപ്പെടുത്തുന്നതിലും ഇടുക്കി മജിസ്‌ടേറ്ററ്റിന് വീഴ്ച സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

സംഭവത്തില്‍ മജിസട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തത്.

Top