എന്‍ ഡി എ ക്ക് ജയം രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവന്‍ഷ് നാരായണ്‍ സിങ്

ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷനായി എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഹരിവന്‍ഷ് നാരായണ്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു. 125 വോട്ടുകള്‍ക്കാണ് ജയം. എതിര്‍ സ്ഥാനാര്‍ത്ഥി ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടാണ്.

നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ എൻ.ഡി.എ സ്ഥാനാർത്ഥിയെ പിന്തുണച്ചു. ബി.ജെ.പി ഘടകകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദള്‍-യു എം.പിയാണ് ഹരിവന്‍ഷ്. പി.ജെ കുര്യന്‍ വിരമിച്ചശേഷം ഡെപ്യൂട്ടി ചെയര്‍മാന്റെ സ്ഥാനം 2018 ജൂണ്‍ മുതല്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ വിജയിച്ച ഹരിവംശ നാരായൺ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിന്റെ രാജ്യസഭാ നേതാവ് ഗുലാം നബി ആസാദും അഭിനന്ദിച്ചു.

പ്രതിപക്ഷ വോട്ടില്ലാതെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പി ഹരിവംശിനെ സമവായത്തോടെ ഉപാധ്യക്ഷനാക്കാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവുമായി ചർച്ച നടത്തിയിരുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു.

Top