ബിഹാറില്‍ കേവലഭൂരിപക്ഷം കടന്ന് എന്‍ഡിഎ; മുന്നേറ്റം തുടരുന്നു

പട്ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും അവസാന ലാപ്പുകളിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎ ലീഡ് കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്. എക്സിറ്റ്പോള്‍ ഫലങ്ങളെ പിന്തള്ളിയാണ് എന്‍ഡിഎയുടെ മുന്നേറ്റം.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡുയര്‍ത്താന്‍ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എന്‍ഡിഎ ഒപ്പത്തിനൊപ്പം നിന്നു. വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോള്‍ കേവലഭൂരിപക്ഷത്തിന് വേണ്ട 122 എന്ന മാന്ത്രിക സംഖ്യക്ക് മുകളില്‍ എന്‍ഡിഎക്ക് ലീഡുണ്ട്. തൊട്ടുപിന്നില്‍ തന്നെയാണ് മഹാസഖ്യവുമുള്ളത്. ഒരു ഘട്ടത്തില്‍ കേവലഭൂരിപക്ഷം മഹാസഖ്യവും കടന്നിരിന്നെങ്കിലും ലീഡ് നില പിന്നീട് താഴേക്ക് പോകുകയായിരുന്നു. ചിരാഗ് പാസ്വാന്റെ എല്‍ജെപി മൂന്നിടങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.

55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പൊലീസ്, ബിഹാര്‍ പൊലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്‌നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്

Top