നിയമസഭാകക്ഷി നേതൃ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അജിത് പവാര്‍ സുപ്രീംകോടതിയിലേക്ക്

മുംബൈ: എന്‍സിപിയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കയതിനെതിരെ എന്‍സിപി വിമതന്‍ അജിത് പവാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു.

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ ശനിയാഴ്ച വൈകിട്ടോടെയാണ് എന്‍സിപി നിയമസഭാകക്ഷി നേതൃ സ്ഥാനത്തു നിന്ന് നീക്കിയത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

ശനിയാഴ്ച ഉച്ചയ്ക്ക് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ അജിത് പവാര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും അജിതിനെതിരെ നടപടിയെടുക്കുമെന്നും എന്‍സിപി തലവന്‍ ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. അജിതിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്നും ശരത് പവാര്‍ ഈ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ജയന്ത് പാട്ടീല്‍ ആണ് പുതിയ എന്‍സിപി നിയമസഭാ കക്ഷി നേതാവ്.

അതേസമയം ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതിനേ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

Top