നയന സൂര്യയുടെ മരണം; ആന്തരികാവയവങ്ങളുടെ പരിശോധന ഫലം അടുത്തയാഴ്ച ക്രൈം ബ്രാഞ്ചിന് ലഭിക്കും

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ അസ്വാഭാവിക മരണത്തിൽ നിർണായകമായ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം അടുത്തയാഴ്ച ക്രൈം ബ്രാഞ്ചിന് ലഭിക്കും. ഫലം വേഗത്തിൽ ലഭിക്കാൻ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു. അതിനിടെ മരണം നടന്ന സമയത്ത് നയനക്കൊപ്പം താമസിച്ചിരുന്ന അധ്യാപികയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.

നയന സൂര്യയുടെ കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ ഇപ്പോഴും അന്വേഷണ സംഘത്തിന് വ്യക്തതവന്നിട്ടില്ല. ആത്മഹത്യ സാധ്യത തള്ളാതെയാണ് ഫൊറൻസിക് സർജന്റെ മൊഴി. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണം. മൃതദേഹത്തിന് സമീപം കണ്ടെത്തിയ പുതപ്പുകൊണ്ടും കഴുത്തിലുണ്ടായ പരിക്കുണ്ടാകാമെന്ന നിഗമനമാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികല അന്വേഷണ സംഘത്തോട് പറഞ്ഞത്. മൽപ്പിടുത്തമുണ്ടായ പാടുകള്ഡ ശരീരത്തിലുണ്ടായിരുന്നില്ല. പക്ഷെ മരണ കാരണം സ്ഥിരീകരിക്കമെങ്കിൽ ആന്തരികാവശങ്ങളുടെ പരിശോധന ഫലം ലഭിക്കണം. 2019 ഫെബ്രുവരി 23ന് രാത്രിയിലാണ് നയനയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. അടുത്ത ദിവസം പോസ്റ്റുമോർട്ടം നടത്തിയ ആന്തരിക അവയവങ്ങള്‍ ലാബിൽ നൽകിയെങ്കിലും ഫലം വാങ്ങാതെയാണ് ലോക്കൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.

Top