ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണം. വെടിവയ്പ്പിൽ 6 മാസം പ്രായമുള്ള പെൺകുഞ്ഞ് കൊല്ലപ്പെട്ടു. കുട്ടിയുടെ അമ്മയ്ക്കും രണ്ട് ജവാന്മാർക്കും പരിക്ക്. ബിജാപൂരിൽ തിങ്കളാഴ്ചയാണ് സുരക്ഷാസേനയും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്.
സുരക്ഷാ സേനയും തിരിച്ചടിച്ചതോടെയാണ് ഏറ്റുമുട്ടലില്‍ ആരംഭിച്ചത്. പരിക്കേറ്റ സ്ത്രീയെയും രണ്ട് ജവാന്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിആര്‍ജിയിലെയും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയിലെയും ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് തെരച്ചില്‍ നടത്തിവരികയാണ്.
ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുത്വണ്ടി ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഡിആര്‍ജി സംഘം നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുകയായിരുന്നു. ഇതിനിടെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.