ആലപ്പുഴയിൽ അഞ്ചാം ക്ലാസുകാരിയെ ശല്യപ്പെടുത്തിയ ബിഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി

ആലപ്പുഴ : അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ബീഹാര്‍ സ്വദേശി പിടിയില്‍. ബീഹാര്‍ കോങ്ങ് വാഹ് സ്വദേശി കുന്തന്‍കുമാറി(27)നെ വള്ളികുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍ വച്ചായിരുന്നു ഇയാള്‍ കുട്ടിയെ ശല്യപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില്‍ കേട്ടു വന്ന നാട്ടുകാരാണ് യുവാവിനെ പിടികൂടി വള്ളികുന്നം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് ഇയാള്‍ ബിഹാറില്‍ പ്രദേശത്തെത്തിയത്. ഇലിപ്പക്കുളത്തുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ് കുന്തന്‍കുമാറെന്ന് പൊലീസ് അറിയിച്ചു.

വള്ളികുന്നം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എംഎം ഇഗ്‌ന്യേഷ്യസ്, എസ്‌ഐമാരായ അജിത്ത് കെവി, ആര്‍ രാജീവ്, സിപിഒ അനില്‍, ഷൈബു തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്തന്‍കുമാറിനെ കായംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം ആളൂരില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പൊലീസ് പിടികൂടി. കൊലപാതക ശ്രമത്തിലും, പോക്സോ കേസുകളിലും പ്രതിയായ ആളൂര്‍ പൊരുന്നംകുന്ന് സ്വദേശി തറയില്‍ വീട്ടില്‍ കരുമാടി അരുണിനെയാണ് (32 ) റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദേശത്താല്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷൈജു ടി കെയും ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ സി രതീഷും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് സാഹസികമായി പിടികൂടിയത്.

Top