ബന്ദിപ്പൂര്‍ വഴിയുള്ള രാത്രികാലയാത്ര; നിരോധനം നീക്കാന്‍ സാധിക്കില്ലെന്ന്. . .

road

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രികാലങ്ങളിലെ യാത്രാ നിരോധനം നീക്കാന്‍ സാധിക്കില്ലെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി.

രാത്രികാല യാത്രയ്ക്ക് മൈസൂരില്‍ നിന്ന് ബദല്‍പാത വേണമെന്നും വിദഗ്ദ സമിതി അറിയിച്ചു. ബന്ദിപ്പൂര്‍ വഴിയുള്ള രാത്രികാല യാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ശക്തമായ തിരിച്ചടിയാണ് വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട്.

കര്‍ണാടക, കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ 16 ആര്‍.ടി.സി ബസുകള്‍ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയില്‍ വനത്തിലൂടെ കടത്തിവിടുന്നുണ്ട്. കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് 75 കോടി രുപ മുടക്കി ഈ പാത നവീകരിച്ചതായും കേരളത്തിലും കര്‍ണാടകയില്‍ നിന്നുള്ള യാത്രക്കാരും ചരക്കു വാഹനങ്ങളും ഈ പാത പ്രയോജനപ്പെടുത്തുന്നുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയ സെക്രട്ടറി, കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാന പ്രതിനിധികള്‍, ദേശീയ കടുവ സംരക്ഷണ അതോറിറ്റി പ്രതിനിധികള്‍ എന്നിവരാണ് സമിതിയിലുള്ള അംഗങ്ങള്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച സമിതിയാണ് ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

Top