രാഹുലിന്റെ ആവശ്യം അംഗീകരിച്ചു, ഇന്നത്തെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യൽ മാറ്റി

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ മാറ്റി. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി, ഇഡിയുടെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് രാഹുൽഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച എൻഫോഴ്സ്മെന്റ് തിങ്കളാഴ്ച്ച ഹാജരാകാൻ രാഹുലിന് പുതിയ നോട്ടീസ് നൽകുകയായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുലും ആശുപത്രിയിലാണെന്നാണു വിവരം.

അതേ സമയം, നാഷണൽ ഹെറാൾഡ് കേസിൽ തുടർച്ചയായ മൂന്ന് ദിവസമായി രാഹുൽഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ നീണ്ടു പോകാനുളള സാധ്യത കണക്കിലെടുത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇഡിയുടെ ചോദ്യം ചെയ്യൽ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോൺഗ്രസ് നേത‍ൃത്വം കാണുന്നത്. കേന്ദ്രസർക്കാ‍ർ നടപടി കടുപ്പിക്കുമ്പോൾ പ്രതിഷേധം സജീവമാക്കി നിലനിർത്താനാണ് നിർത്താനാണ് എ ഐ സി സി ആസ്ഥാനത്ത് ചേർന്ന നേതൃയോഗത്തിൽ ധാരണയായത്.

Top