നസീറിനെ അക്രമിച്ച സംഭവത്തില്‍ സിപിഎമ്മിനും തനിക്കും പങ്കില്ല : പി. ജയരാജന്‍

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീസിറെ അക്രമിച്ച സംഭവത്തില്‍ തനിക്കും സിപിഎമ്മിനും പങ്കില്ലെന്ന് പി. ജയരാജന്‍. നസീറും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും സംഭവത്തില്‍ തനിക്കെതിരെയും പാര്‍ട്ടിക്കെതിരെയും ഒട്ടേറെ അപവാദ പ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നസീറിനെ സന്ദര്‍ശിച്ചശേഷം ജയരാജന്‍ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം തലശേരി ബസ് സ്റ്റാന്റിനു സമീപത്തുവച്ചാണ് നസീറിനു വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് നസീറിനെ വെട്ടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തിരുന്നു. സംഭവ സ്ഥലത്തെ സി.സി.ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

നേരത്തേയും സി.ഒ .ടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ചാണ് ആക്രമണം നടന്നത്.സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.ഒ.ടി നസീര്‍ അന്ന് പറഞ്ഞിരുന്നു.

Top