പുല്‍വാമ ആക്രമണം അറിഞ്ഞിട്ടും പരസ്യ ചിത്രത്തില്‍ അഭിനയിച്ചു ; ആരോപണത്തിന് മറുപടിയുമായി മോദി

ടോംഗ്: ഇന്ത്യയില്‍ ജീവിക്കുന്ന ചിലര്‍ക്കു പാക്കിസ്ഥാന്റെ ഭാഷയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

തന്നെ അധികാരത്തില്‍ നിന്ന് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പാക്കിസ്ഥാനില്‍ പോയി എന്തെങ്കിലും ചെയ്ത് അധികാരത്തില്‍ നിന്ന് മോദിയെ നീക്കം ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെടുകയാണ്. മുബൈ ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ ഒന്നും ചെയ്യാത്തവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

കശ്മീരിനു വേണ്ടിയാണു പോരാട്ടമെന്നും കശ്മീരികള്‍ക്ക് എതിരെയല്ലെന്നും മോദി പറഞ്ഞു. ഭീകരവാദം മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് കശ്മീരികളാണ്. ആ സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ അവര്‍ക്കു പിന്തുണ നല്‍കുകയാണു വേണ്ടത്. കശ്മീരികളെ സംരക്ഷിക്കുന്നത് തന്റെ ഉത്തരവാദിത്തമാണ് – മോദി പറഞ്ഞു.

10 ശതമാനം സാമ്പത്തിക സംവരണം ഉള്‍പ്പെടെ നടക്കുമെന്ന് കരുതാത്ത പലതും നടത്താന്‍ കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സാധിച്ചുവെന്ന് മോദി അവകാശപ്പെട്ടു. മോദിയുണ്ടെങ്കില്‍ എല്ലാം നടക്കുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസം വന്നു. മോദി ഹെ തൊ മുംകിന്‍ ഹേ. വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമാക്കാനും പണപ്പെരുപ്പം ഒറ്റ അക്കത്തിലേക്ക് താഴ്ത്താനും കഴിഞ്ഞെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

Top