മോദിയും ചൈനീസ് പ്രസിഡന്റും വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു

modi-jinping.china-india

ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും നവംബറില്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക് നടത്തും. ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന കാര്യ ചൈനീസ് അംബാസിഡര്‍ ആണ് അറിയിച്ചത്.

ജി20 ഉച്ചകോടിക്കിടെ അര്‍ജന്റീനയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക. ഈ വര്‍ഷം മോദിയും ഷി ജിന്‍പിംഗും പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയിലെ വുഹാനില്‍വച്ച് മോദി ഷി ജിന്‍പിംഗുമായി അനൗപചാരിക ഉച്ചകോടിയും പിന്നീട് ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ വച്ചും ചര്‍ച്ച നടത്തിയിരുന്നു.

അഫ്ഗാനിസ്ഥാനു വേണ്ടി ഇന്ത്യയും ചൈനയും സംയുക്തമായി നടത്തുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് ചൈനീസ് പ്രതിനിധി ലുവോ സാവോഹുയി ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. അഫ്ഗാന്‍ മേഖലയില്‍ ഇന്ത്യ-ചൈന ബന്ധം ദൃഢമാക്കുന്നതിനുള്ള ആദ്യപടിയാണ് ഈ പരിശീലന പരിപാടിയെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ സഹകരണങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഉന്നത തല വ്യക്തികളെ പരസ്പരം കൈമാറുന്നത് സംബന്ധിച്ച ചര്‍ച്ചകളായിരിക്കും അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം.

അഫ്ഗാന്‍ നതന്ത്രജ്ഞര്‍ക്കു വേണ്ടിയുള്ള ആദ്യ ഇന്ത്യ-ചൈന പരിശീലന പരിപാടി ഈ മാസം 26നാണ് സമാപിപ്പിക്കുന്നത്.

Top