ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് സന്ദര്‍ശിക്കും. പുനര്‍നിര്‍മ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി സ്ഥലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ തകര്‍ന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് സ്ഥലമാണ് ഇപ്പോള്‍ വീണ്ടും പുനര്‍നിര്‍മിച്ചിരിക്കുന്നത്. ആദിശങ്കരാചാര്യരുടെ പ്രതിമയും മോദി അനാച്ഛാദനം ചെയ്യും.പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി രാജ്യത്തിനായി പ്രാര്‍ഥിക്കുമെന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലെ പൂജാരി ബാഗിഷ് ലിങ് അറിയിച്ചു.
രാവിലെ 7.30ന് പ്രധാന മന്ത്രി സംസ്ഥാനത്തെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. ശങ്കരാചാര്യരുടെ സമാധിസ്ഥലം അദ്ദേഹം നാടിന് സമർപ്പിക്കും. ഇതിനൊപ്പം സരസ്വതി ഗാട്ടിന്റെയും പുരോഹിതരുടെ താമസ്ഥലങ്ങളുടേയും ഉദ്ഘാടനവും നിർവഹിക്കുമെന്ന് പുഷ്കർ സിങ് ധാമി വ്യക്തമാക്കി .
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള കേദാര്‍നാഥിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേദാര്‍നാഥില്‍ 130 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കേദാർനാഥിൽ നടക്കുന്ന റാലിയേയും മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.