രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനും നെഞ്ചുറപ്പില്ലാത്തവനുമാണെന്ന് രാഹുല്‍ ഗാന്ധി

ഹൈലകണ്ടി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനും നെഞ്ചുറപ്പില്ലാത്തവനുമാണെന്ന് രാഹുല്‍ തുറന്നടിച്ചു.

അനില്‍ അബാനി, മെഹുല്‍ ചോക്‌സി, നീരവ് മോദി തുടങ്ങിയ ധനികരായ ബിസിനസുകാരെ മാത്രമേ മോദിയുടെ സാമ്പത്തിക നയങ്ങള്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മുഴുവന്‍ ഇതേക്കുറിച്ചുള്ളതാണ്, രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പണം നല്‍കിയെന്നാവും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വാര്‍ത്തകളുടെ തലക്കെട്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, കാര്‍ഷിക വിളള്‍ക്ക് നല്ല വില ഉറപ്പുവരുത്തുമെന്നും, 15 ലക്ഷം വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുമെന്നും പറഞ്ഞ നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുടന്‍ രാജ്യത്തെ എല്ലാ നിയമസഭകളിലും ലോക്‌സഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

Top