സ്വവര്‍ഗ ലൈംഗികത, വിവാഹേതര ലൈംഗിക ബന്ധവും കുറ്റകരമാക്കല്‍ ; വിയോജിപ്പ് രേഖപ്പെടുത്തി നരേന്ദ്രമോദി

ഡല്‍ഹി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍ എന്നീ നിര്‍ദേശങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിസഭയും. അങ്ങനെ ചെയ്താല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിസഭയുടെയും നിലപാട് . സുപ്രീം കോടതി വിധിന്യായങ്ങള്‍ക്കും വിരുദ്ധമാകുമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് വിയോജിപ്പെന്നാണ് ഉന്നതവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമായി ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ അവതരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്രമന്ത്രിസഭ വിയോജിപ്പ് രേഖപ്പെടുത്തിയത്.

‘ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ രണ്ട് നിര്‍ദേശങ്ങളോട് വിയോജിപ്പ് അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗ ലൈംഗികത എന്നിവ ക്രിമിനല്‍ കുറ്റമാക്കുന്നതിനോടുള്ള വിയോജിപ്പാണ് നരേന്ദ്രമോദിയും ഓഫീസും അറിയിച്ചത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അത് സുപ്രീംകോടതിക്കും അതിന്റെ വിധിന്യായങ്ങള്‍ക്കും വിരുദ്ധമാണ് എന്നുമാണ് നിലപാട്’, ക!!േന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഭാരതീയ ന്യായ് സന്‍ഹിത ബില്‍ 2023ല്‍ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണമെന്നാണ് സമിതി നിര്‍ദേശം നല്‍കിയത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കി 2018ലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹ ബന്ധം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യന്‍ സമൂഹത്തില്‍ അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലിംഗഭേദം പാലിക്കേണ്ടതുണ്ടെന്നുമാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍, സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍ എന്നീ നിര്‍ദേശങ്ങള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഈ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയും മന്ത്രിസഭയും അറിയിക്കുകയായിരുന്നു. ഈ ശുപാര്‍ശ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും (പിഎംഒ) മന്ത്രിസഭയും അറിയിച്ചു.

അതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി 377)-ാം വകുപ്പ് പ്രകാരം സുപ്രീം കോടതി വിധി നീക്കം ചെയ്തു. വ്യഭിചാരക്കുറ്റത്തില്‍ സ്ത്രീയുടെ സ്വയംഭരണാവകാശത്തെ അവഗണിച്ച് പുരുഷനെ ശിക്ഷിക്കുന്നതിലൂടെ ഭാര്യയെ ഭര്‍ത്താവിന്റെ സ്വത്ത് പോലെയാണ് പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, വിവാഹം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യന്‍ സമൂഹത്തില്‍ അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലിംഗഭേദം പാലിക്കേണ്ടതുണ്ടെന്നുമാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം. ഈ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനത്തോട് പിഎംഒയും പ്രധാനമന്ത്രിയും മന്ത്രിസഭയും അംഗീകരിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

Top