കേരളത്തിനെയും പശുവിനെയും മധ്യപ്രദേശില്‍ പ്രചാരണായുധമാക്കി മോദി

ഭോപ്പാല്‍: ‘ഗോമാതാവ്’ വിഷയത്തില്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ വരെ കോണ്‍ഗ്രസിനെതിരെ ആയുധമാക്കി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മധ്യപ്രദേശ് പ്രകടന പത്രികയില്‍ പശുവിനെ പ്രകീര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ കേരളത്തില്‍ പശുക്കിടാവിനെ പൊതു നിരത്തില്‍ കശാപ്പ് ചെയ്യുകയും ബീഫ് കഴിക്കുകയും ചെയ്യുന്നുവെന്ന് നരേന്ദ്ര മോദി ചൂണ്ടികാട്ടി. ശരിയായ കോണ്‍ഗ്രസ് കേരളത്തിലേതാണോ മധ്യപ്രദേശിലേതാണോയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. കപടവാഗ്ദാനങ്ങളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മധ്യപ്രദേശിലെ ചിന്ത് വാഡയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടി ചതിയന്മാരുടെ പാര്‍ട്ടിയാണ്,​ അവര്‍ നിങ്ങളെ വഴിതെറ്റിക്കും, അതുകൊണ്ടു തന്നെ മദ്ധ്യപ്രദേശില്‍ അവര്‍ക്ക് പ്രാധാന്യം നല്‍കേണ്ടെന്നും പ്രധാനമന്ത്രി ‌ജനക്കൂട്ടത്തോടായി പറഞ്ഞു.

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടമാണ് മധ്യപ്രദേശിലേത്. സര്‍വ്വെ ഫലങ്ങളും ബിജെപി-കോണ്‍ഗ്രസ് പോരാട്ടം കനത്തതാകും എന്നാണ് പറയുന്നത്. നവംബര്‍ 28 നാണ് മദ്ധ്യപ്രദേശ് തിര‌ഞ്ഞെടുപ്പ്.

Top