റഫാല്‍ ഇടപാട്; മോദി സര്‍ക്കാര്‍ എല്ലാവരെയും കടത്തി വെട്ടിയെന്ന് എകെ ആന്റണി

AK-Antony

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാര്‍ എല്ലാവരെയും കടത്തി വെട്ടിയെന്ന് എകെ ആന്റണി. പതിനായിരക്കണക്കിന് രുപ ഇഷ്ടക്കാര്‍ക്ക് കിട്ടുവാന്‍ പ്രധാനമന്ത്രി കൂട്ടു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. റഫാല്‍ ഇടപാടിന്റെ വിവരങ്ങളെല്ലാം രഹസ്യ സ്വഭാവമുള്ളതാണെന്നും എത്രപണം രാജ്യം മുടക്കിയെന്നത് സംബന്ധിച്ച കാര്യം വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതെന്നും എന്നാല്‍ രഹസ്യസ്വഭാവം കരാറിനില്ലെന്നും ഇന്ത്യയ്ക്ക് ആവശ്യമെങ്കില്‍ അക്കാര്യം പരസ്യമാക്കാമെന്നുമാണ് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വോ ഒളാന്ദ് വ്യക്തമാക്കിയതെന്നുമാണ് രാഹുല്‍ പറഞ്ഞത്.

രാജ്യത്തെ കര്‍ഷകരെ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും വഞ്ചിക്കുകയായിരുന്നുവെന്നും യുപിഎ സര്‍ക്കാരുകളുടെ കാലത്ത് 70,000 കോടി രൂപയുടെ കാര്‍ഷിക വായ്പയാണ് നല്‍കിയതെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയത് വട്ടപൂജ്യമാണെന്നും വ്യക്തമാക്കിയിരുന്നു.

Top