Nanthancode-Murders-Accused

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതകകേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലക്ക് ഉപയോഗിച്ച കത്തിയടക്കമുള്ള ഉപകരണങ്ങള്‍ പോലീസിന് ലഭിച്ചു.

കേഡല്‍ ജിന്‍സന്‍ രാജക്ക് ഒരു തരത്തിലുമുള്ള മാനസിക രോഗവുമില്ലന്ന് മനശാസ്ത്രജ്ഞന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കൂസലും ഇല്ലാതെയാണ് കേഡല്‍ വീട്ടിലേക്ക് കയറിയത്. ചിരിക്കുന്ന മുഖമുളള കേഡലിനെ ആദ്യമായാണ് കാണുന്നതെന്നായിരുന്നു കൂടി നിന്ന നാട്ടുകാര്‍ പറയുന്നത്.

തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി, കമ്പിവടി എന്നിവ കണ്ടെത്തി. മറ്റ് ചില നിര്‍ണ്ണായക തെളിവുകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. നിരന്തരം അവഹേളിക്കുന്ന അച്ചനോടും, അമ്മയോടുമുള്ള പ്രതികാരമാണ് കൊലക്ക് പിന്നിലെ കാരണമായി പ്രതി ഏറ്റവും അവസാനമായി പറഞ്ഞത്.

അച്ഛനേയും അമ്മയേയും കൊന്ന സഹോദരന്‍ ജയില്‍ കിടക്കുമ്പോള്‍ പെങ്ങളുടെ കല്യാണം പോലും നടക്കില്ലെന്ന തോന്നലാണ് കരോളിനെ കൊല്ലാന്‍ കാരണം. കാഴ്ച ശക്തിയില്ലാത്ത എഴുപത് വയസ്സുള്ള ലളിതക്ക് പരാശ്രമം ഇല്ലാതെ ജീവിക്കാനാവില്ലന്ന് അറിയാവുന്നത് കൊണ്ട് അവരേയും കൊന്നുവെന്നാണ് മൊഴി. കൂടുതല്‍ തെളിവെടുപ്പുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവും. കൊലപാതകത്തിന് പിന്നാലെ കേഡല്‍ രക്ഷപെട്ട ചെന്നൈക്കും തെളിവെടുപ്പിനായി കൊണ്ടുപോകും.

Top