എല്ലാവരും ശ്രീജിത്തുമാർ, വരാപ്പുഴ കേസിൽ ഇങ്ങനെയും ഉണ്ട് കേട്ടോ ചില പ്രത്യേകതകൾ !

varappuzha custody death

കൊച്ചി: കേരളത്തെ പിടിച്ചുലച്ച കസ്റ്റഡി മരണ സംഭവത്തില്‍ പേരുകളിലും സമാനത. മരണപ്പെട്ട വ്യക്തിയും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനും മാത്രമല്ല യഥാര്‍ത്ഥത്തില്‍ പ്രശ്‌നക്കാരനായ വ്യക്തിയുടെ പേരും ശ്രീജിത്തെന്നാണ്.

ഇപ്പോള്‍ കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തല്ല വീട്ടില്‍ വന്ന് ബഹളമുണ്ടാക്കിയതെന്ന് മൊഴി നല്‍കിയത് ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന്‍ വിനീഷാണ്. വീട്ടില്‍ കയറി ബഹളമുണ്ടാക്കിയ 14 പേരില്‍ ദേവസ്വം പാടത്തു തന്നെയുള്ള മറ്റൊരു ശ്രീജിത്താണ് ഉണ്ടായിരുന്നതെന്നാണ് വെളിപ്പെടുത്തല്‍.

മരിച്ച ശ്രീജിത്തിന്റെയോ സഹോദരന്റെയോ പേര് താനോ വീട്ടുകാരോ പറഞ്ഞിട്ടില്ലന്നാണ് വിനീഷ് പറയുന്നത്. ഇതോടെ പൊലീസ് വെട്ടിലായിരിക്കുകയാണ്. ആളെ മാറി അറസ്റ്റ് ചെയ്തതെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഇക്കാര്യത്തിന് ഇനി വലിയ അന്വേഷണത്തിന്റെ ആവശ്യം ഒന്നും തന്നെ ഇല്ലങ്കിലും സമഗ്ര അന്വേഷണത്തിനായി ഐ.ജി ശ്രീജിത്തിനെ ഡി.ജി.പി നിയോഗിച്ചിരിക്കുകയാണ്.

മരണപ്പെട്ടവനും ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രധാന പ്രതിയും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനും പുറമെ കസ്റ്റഡി മരണത്തിലും ‘ശ്രീജിത്തുമാര്‍’ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് ഇനി അറിയാനുള്ളത്. ഒരു കേസില്‍ ഇത്തരത്തിലൊരു സാമ്യത അപൂര്‍വ്വമാണ്.

Top