ബോളിവുഡ് ലഹരിമരുന്നുകേസ്; അന്വേഷണം ദീപിക പദുകോണിലേക്കും നീളുന്നു

മുംബൈ: ബോളിവുഡ് ലഹരിമരുന്ന് കേസില്‍ അന്വേഷണം നടി ദീപിക പദുക്കോണിലേക്കും നീളുന്നു. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. തുടര്‍ന്ന് ദീപികയേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സുശാന്തിന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വാട്സാപ്പ് ചാറ്റുകളില്‍ ദീപകയുടെ പേരുണ്ടെന്നാണ് വിവരം. നേരത്തെ മുന്‍നിര നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. മൂവര്‍ക്കും ഉടന്‍ സമന്‍സ് നല്‍കും.

കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കുന്ന റിയ ചക്രവര്‍ത്തിയുടെ മാനേജറായിരുന്ന ശ്രുതി മോദി, സെലബ്രിറ്റി മാനേജര്‍ ജയ സാഹ എന്നിവരെയും നാളെ ചോദ്യം ചെയ്യും. സുശാന്തിന്റെ പുണെയ്ക്ക് സമീപം ലോണാവാലയിലെ ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരിപാര്‍ട്ടിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളുടെ പേരുകള്‍ പുറത്തുവന്നത്. ചില ചലച്ചിത്ര പ്രവര്‍ത്തകരുടെ പേരുകള്‍ റിയ ചക്രവര്‍ത്തിയും വെളിപ്പെടുത്തിയിരുന്നു.

Top