എത്ര ശ്രമിച്ചാലും ഭയപ്പെടില്ലെന്ന് കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ അമ്മ

ഹൈദരാബാദ്: ഒരു മകന്‍ കൂടി എനിക്കുണ്ടായിരുന്നെങ്കില്‍ അവനെയും ഞാന്‍ പഠനത്തിനായി ജെ.എന്‍.യുവിലേക്ക് അയക്കുമായിരുന്നു എന്ന് നജീബിന്റെ അമ്മ ഫാത്തിമ നഫീസ്. അവര്‍ നമ്മെ പേടിപ്പിക്കുകയാണ് പക്ഷെ നമ്മള്‍ ഭയപ്പെടുകയില്ല എന്നും ഫാത്തിമ നഫീസ് പറഞ്ഞു. എസ്.ഐ.ഒ ഹൈദരാബാദ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫാത്തിമ നഫീസ്.

തെലങ്കാന യൂത്ത് ക്വയ്ക്ക് എന്ന സമ്മേളന പരിപാടിയില്‍ രോഹിത്ത് വെമുലയുടെ അമ്മ രാധിക വെമുല, മുന്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ്, ബി ജി കോല്‍സെ പട്ടില്‍, ജെ.എന്‍. യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്, ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി എന്നിവരും പങ്കെടുത്തു.

2016 ഒക്ടോബര്‍ പതിനഞ്ചിനാണ് നജീബ് അഹമ്മദിനെ ജെ.എന്‍. യു സര്‍വകലാശാലക്കകത്ത് വെച്ച് എ.ബി.വി.പിയുമായിട്ടുള്ള തര്‍ക്കത്തിന് ശേഷം കാണാതാവുന്നത്. ഡല്‍ഹി പോലീസ് കേസന്വേഷണം ശരിയായ രീതിയില്‍ അന്വേഷിക്കുന്നില്ലെന്ന ഡല്‍ഹി കോടതി കണ്ടെത്തലിന് ശേഷം സി.ബി.ഐയെ കേസ് ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്നും നജീബിനെ കണ്ടെത്തുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് സി.ബി.ഐ കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു.

Top