നാഗ്പൂര്‍ ടെസ്റ്റ് ; റെക്കോര്‍ഡ് കുറിച്ച് കൊഹ്‌ലി, ലങ്കയ്‌ക്കെതിരെ 405 റണ്‍സ് ലീഡുമായി ഇന്ത്യ

Kohli

നാഗ്പൂര്‍: നാഗ്പൂര്‍ കിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്ത് ഇന്ത്യന്‍ നിര.

ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 405 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണുള്ളത്.

വിരാട് കൊഹ്‌ലിയുടെ ഡബിള്‍ സെഞ്ചുറിക്ക് പിന്നാലെ രോഹിത് ശര്‍മ സെഞ്ചുറി നേടിയ ഉടന്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

6 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ 610 റണ്‍സെടുത്തത്.

213 റണ്‍സെടുത്ത കൊഹ്‌ലി ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ ഡബിള്‍ സെഞ്ചുറിയാണ് നേടിയത്.

ഏറ്റവുമധികം ഡബിള്‍ സെഞ്ചുറികള്‍ നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡില്‍ ബ്രയാന്‍ ലാറയ്‌ക്കൊപ്പമെത്തി കൊഹ്‌ലി.

ഒരു വര്‍ഷം 10 രാജ്യാന്തര സെഞ്ചുറികള്‍ നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും, ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഇന്ന് കൊഹ്‌ലിയുടെ പേരിലായി.

ചേതേശ്വര്‍ പൂജാര 143 റണ്‍സെടുത്ത് പുറത്തായി.

അതേസമയം, രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് 20 റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി.

ലങ്കന്‍ ഓപ്പണര്‍ സമരവിക്രമയെ ഇഷാന്ത് ശര്‍മയാണ് പൂജ്യത്തിന് പുറത്താക്കിയത്.

Top