നടുപ്പാറ ഇരട്ടക്കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പൊലീസ്

murder

ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലിനു സമീപം നടുപ്പാറയില്‍ ഇരട്ടക്കൊലപാതകം നടത്തിയത് മോഷണശ്രമത്തിനിടെയെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷം പ്രതി ബോബിന്‍ ഒന്‍പത് കിലോമീറ്റര്‍ വനത്തിലൂടെ നടന്നാണ് തമിഴ്‌നാട്ടിലേയ്ക്ക് പോയതെന്നും പൊലീസ് വ്യക്തമാക്കി.

റിസോര്‍ട്ട് ഉടമയും ജോലിക്കാരനുമാണ് കൊല്ലപ്പെട്ടത്. പ്രതി ഒളിവില്‍ കഴിയുന്ന ബോബിന്‍ തന്നെയാണെന്ന് കസ്റ്റഡിയിലായ ദമ്പതികള്‍ മൊഴി നല്‍കിയിരുന്നു. ശാന്തന്‍പാറ ചേരിയാര്‍ സ്വദേശികളായ എസ്രബേല്‍, കബില എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്.

റിസോര്‍ട്ടില്‍ നിന്നും മോഷ്ടിച്ച 200 കിലോ ഏലം വില്‍ക്കുന്നതിനും ഒളിവില്‍ കഴിയുന്നതിനും ബോബിന്‍ 25,000 രൂപ പ്രതിഫലം നല്‍കിയെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

റിസോര്‍ട്ടുടമയായ ജേക്കബ് വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തിരുന്നു.

Top