നാടാര്‍ സമുദായത്തെ പൂര്‍ണ്ണമായും ഒബിസിയില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭായോഗം

തിരുവനന്തപുരം: നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതുവരെ ഹിന്ദു, എസ്.ഐ.യു.സി നാടാര്‍ സംവരണം മാത്രമാണ് ഉണ്ടായിരുന്നത്. ഇനി മുതല്‍ ക്രൈസ്തവ നാടാരും ഒബിസിയില്‍ വരും. തെക്കന്‍ കേരളത്തില്‍ ഈ തീരുമാനം തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്.

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടുകയും സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ജനുവരി മാസം അവസാനിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലവധിയാണ് ആറ് മാസത്തേക്ക് നീട്ടിയിരിക്കുന്നത്.

ശമ്പള പരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇത് സംബന്ധിച്ച് പഠിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതിയേയും നിയോഗിച്ചിട്ടുണ്ട്. ധനവകുപ്പ് സെക്രട്ടറിയടക്കം അടങ്ങുന്നതാണ് സമിതി. ആരോഗ്യ വകുപ്പിലെ ശമ്പള പരിഷ്‌കരണം അതേപടി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം പരിഗണിച്ചാണിത്.

 

Top