കണ്ടല ബാങ്ക് തട്ടിപ്പ്; 48 കോടി 101 കോടി ആക്കിയത് LDFലെ ഉയര്‍ന്ന നേതാവ് പറഞ്ഞിട്ടെന്ന് എന്‍ ഭാസുരാംഗന്‍

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണവുമായി ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍. കുഴപ്പങ്ങള്‍ ഉണ്ടാക്കിയത് എല്‍ഡിഎഫിലെ ഒരു ഉയര്‍ന്ന നേതാവാണ്. 48 കോടി 101 കോടി ആക്കിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നും ഭാസുരാംഗന്‍ ആരോപിക്കുന്നു. അതേസമയം ഇഡി തന്നെ കസ്റ്റഡിയിലെടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നത് എന്നും ഭാസുരാംഗന്‍ പറഞ്ഞു.

ഇഡി ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭാസുരാംഗനെ ഇന്ന് വൈകിട്ടാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഡിസ്ചാര്‍ജായ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും ഇഡി ഉദ്യോഗസ്ഥര്‍ ഇന്നും ചോദ്യം ചെയ്തു.

അഖില്‍ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്. മാത്രമല്ല കണ്ടല ബാങ്കില്‍ വന്‍ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.

Top