റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കുന്നത് ബംഗ്ലാദേശ് വലിച്ചിഴയ്ക്കുന്നു ; മ്യാൻമർ

യാങ്കോൺ: റോഹിങ്ക്യൻ അഭയാർത്ഥികളെ സ്വദേശത്തേക്കു തിരിച്ചയയ്‌ക്കുന്നതിൽ ബംഗ്ലാദേശ് സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി മ്യാൻമർ.

അന്താരാഷ്ട്ര തലത്തിൽ നിന്ന് മൾട്ടി മില്യൺ ഡോളർ സഹായം ബംഗ്ലാദേശിൽ എത്തുന്നത് വരെ തിരിച്ചയക്കൽ നടപടി വലിച്ചിഴയ്ക്കുമെന്നും മ്യാന്മർ ആരോപിച്ചു.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യകൾക്ക് നേരെ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 600,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

1990ൽ മ്യാൻമറിൽ നടപ്പാക്കിയ കരാർ അനുസരിച്ച് റോഹിങ്ക്യകളെ എപ്പോൾ വേണമെങ്കിലും സ്വീകരിക്കാൻ തയ്യാറാണെന്ന് ആങ് സാൻ സൂകി വ്യക്തമാക്കിയതായി മ്യാന്മാർ വക്താവ് അറിയിച്ചു.

എന്നാൽ ബംഗ്ലാദേശ് ഈ നിബന്ധനകൾ അംഗീകരിച്ചിട്ടില്ല.

ഒരു വലിയ അഭയാർഥി ക്യാമ്പ് റോഹിങ്ക്യകൾക്കായി ഉണ്ടാക്കി അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് പണം സ്വീകരിക്കാനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നതെന്ന് സ്റ്റേറ്റ് കൗൺസിലർ ഓഫീസ് മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലായ സാവെ ഹ്ടേ വ്യക്തമാക്കി.

നിലവിൽ ബംഗ്ലാദേശിന് 400 ദശലക്ഷം ഡോളർ ലഭിച്ചിട്ടുണ്ട്. ഇത്രയും വലിയ തുക ലഭിച്ചിട്ടും അവരെ തിരിച്ചയക്കാത്തതിൽ ഞങ്ങൾ ഭയക്കുന്നുവെന്നും സാവെ സൂചിപ്പിച്ചു.

ബംഗ്ലാദേശിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർഥികൾക്കായി മ്യാൻമർ കാത്തിരിക്കുകയാണെന്നും, അവർ മ്യാന്മറിൽ ജീവിച്ചിരുന്നവരാണെന്നും സാവെ ഹ്ടേ പറഞ്ഞു.

റിപ്പോർട്ട് : രേഷ്മ പി .എം

Top