മാസപ്പടി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം തള്ളി മൂവാറ്റുപുഴ വിജിലന്‍സ് കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ സിഎംആര്‍എല്‍ മാസപ്പടി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല. പത്രവാര്‍ത്തകളുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

കളമശ്ശേരി സ്വദേശി വിവരാവകാശ പ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് വിജിലന്‍സ് മേധാവിക്ക് പരാതി നല്‍കിയത്. കോടതി നടപടി. പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കം കരിമണല്‍ കമ്പനിയോട് വാങ്ങിയത് മാസിപ്പടിയാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആയിരുന്നു ആവശ്യം. രണ്ടു വ്യക്തികള്‍ തമ്മിലോ കമ്പനികള്‍ തമ്മിലുയുള്ള സാമ്പത്തിക ഇടപാടിനപ്പുറം മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണം. കൈക്കൂലിക്കും, അധികാരദുര്‍വിനിയോഗത്തിനും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമായിരുന്നു പരാതിയില്‍ ഉള്ളത്.

Top