മുത്തലാഖ്; മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി അട്ടിമറിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടി 32 വര്‍ഷത്തിനുശേഷം വീണ്ടും മുസ്‌ലിം സ്ത്രീകളുടെ ജീവിതം ദുരിതത്തിലാക്കാനുള്ള പുറപ്പാടിലാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

ഷാ ബാനു കേസില്‍ മുസ്‌ലി സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പാക്കുന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വലിയ തെറ്റാണ് ചെയ്തതെന്നും ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ ദാരിദ്രത്തിലേക്കും ബുദ്ധിമുട്ടിലേക്കും തള്ളിയിടപ്പെടാന്‍ അത് കാരണമായെന്നും, വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പുത്രന്‍ മറ്റൊരു നടപടിക്ക് ഒരുങ്ങുകയാണെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

വോട്ടുകള്‍ പ്രധാനമാണ്. രാഷ്ട്രീയ അവസരവാദികള്‍ക്ക് തൊട്ടടുത്ത ദിവസത്തെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ മാത്രമാണ് പ്രധാനം. എന്നാല്‍, രാഷ്ട്ര പുനര്‍നിര്‍മാണത്തിന് ശ്രമിക്കുന്നവര്‍ അടുത്ത നൂറ്റാണ്ടിലേക്ക് നോക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top