ബീഫ് കഴിച്ചെന്നാരോപണം, മുസ്‌ലിം യുവാവിനെ ഓടുന്ന ട്രെയിനിൽനിന്നും പുറത്തേക്കെറിഞ്ഞു കൊന്നു

ബല്ലാഗഡ്: ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാക്കളെ ട്രെയിനില്‍ നിന്നും സഹയാത്രികര്‍ പുറത്തേക്കെറിഞ്ഞു കൊലപ്പെടുത്തി.

ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് 16 കാരന്‍ ആണ് കൊല്ലപ്പെട്ടത്.

ഡല്‍ഹി ബല്ലാഗഡ് എമു ട്രെയിനിലായിരുന്നു സംഭവം. നാല് മുസ്ലിം യുവാക്കള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഡല്‍ഹിയില്‍ ഷോപ്പിംഗിനുപോയി തിരിച്ച് ഹരിയാനയിലേക്ക് പോകുകയായിരുന്ന യുവാക്കളാണ് ആക്രമിക്കപ്പെട്ടത്.

ഹരിയാന സ്വദേശികളായ ജുനൈദ്, ഹാഷിം, ഷാഖിര്‍, മൊഹ്‌സിന്‍ എന്നിവര്‍ക്കാണ് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. ഡല്‍ഹിയിലെ തുക്ലഖബാദില്‍നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ കയറിയതു മുതല്‍ മറ്റു യാത്രക്കാര്‍ ഇവരെ അസഭ്യം പറയാനും ആക്രമിക്കാനും തുനിഞ്ഞതായി മൊഹ്‌സിന്‍ പറയുന്നു. രണ്ടു പേര്‍ കത്തിക്ക് കുത്തുകയും ചെയ്തു. പോലീസിനെ ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇതോടെയാണ് ഓടുന്ന ട്രെയിനില്‍നിന്നും തങ്ങളെ തള്ളിപ്പുറത്തിട്ടതെന്ന് മൊഹ്‌സിന്‍ പറഞ്ഞു. അസവാതി റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവരെ പുറത്തേക്കെറിഞ്ഞത്. ഇവരെ പാല്‍വാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജുനൈദിനെ രക്ഷിക്കാനായില്ല. ഷാഖിറും ഹാഷിമും ചികിത്സയിലാണ്.

Top