സംഗീത സംവിധായകന്‍ മുരളി സിത്താര അന്തരിച്ചു

കോഴിക്കോട്: പ്രശസ്തസംഗീത സംവിധായകനും ആകാശവാണിയിലെ സീനിയര്‍ മ്യൂസിക്ക് കമ്പോസറും ആയിരുന്ന ശ്രീ മുരളി സിത്താര (വി. മുരളീധരന്‍) അന്തരിച്ചു. 24 വര്‍ഷത്തോളം ആകാശവാണിയില്‍ കമ്പോസറായിരുന്നു മുരളി സിത്താര. മ്യൂസിക് കംപോസിംഗിനുള്ള ആകാശവാണിയുടെ എ ടോപ്പ് ഗ്രേഡ് ലഭിച്ച സംഗീതസംവിധായകന്‍ കൂടിയായ മുരളി സിതാരയുടെ പിതാവ് മൃദംഗവിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാനാണ്.

1980ല്‍ ഇറങ്ങിയ തീക്കാറ്റ് എന്ന ചിത്രത്തിലെ ‘ഒരുകോടിസ്വപ്നങ്ങളാല്‍ ആണ് ഈണമിട്ട ആദ്യ സിനിമാഗാനം. ഓലപ്പീലിയില്‍ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടില്‍, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍, അമ്ബിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ്. ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പ്രോഗ്രാമുകള്‍ക്കായി പാട്ടുകളൊരുക്കി. ഒ.എന്‍.വിയുടെ എഴുതിരികത്തും നാളങ്ങളില്‍ , കെ.ജയകുമാറിന്റെ കളഭമഴയില്‍ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്.

Top