മുരുകന്റെ മരണം: മെഡിക്കൽ കോളേജ് ഡോക്ടര്‍മാരെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ ഇതരസംസ്ഥാന തൊഴിലാളി മുരുകന്‍ മരിച്ച കേസില്‍ അന്ന് ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടറേയും രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയേയുമാണ് പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്.

മുരുകന്റെ മരണത്തിൽ ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. എന്നാൽ ​ അറസ്റ്റ് ഭയന്ന് ഡോക്ടർമാർ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍. സരിതയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഗുരുതരാവസ്ഥയിലുളള രോഗികളെ കൊണ്ടുവരുമ്ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും ജീവന്‍ നിലനിര്‍ത്താനുളള നടപടികള്‍ പാലിക്കാതെ മുരുകന് ചികിത്സ കിട്ടാതിരിക്കാനുളള നടപടികയാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചതെന്നും ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുരുകന് ചികിത്സ നിഷേധിച്ച തിരുവനന്തപുരത്തെയും കൊല്ലത്തെയും ആശുപത്രികള്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top