പതിനാലുകാരന്റെ കൊലപാതകം ; അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്തു

jithu-murder

ചാത്തന്നൂര്‍: കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജയയുടെ ഭര്‍ത്താവിനെയും മകളെയും പൊലീസ് ചോദ്യം ചെയ്തു. ജയമോള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി ഇരുവരും പൊലീസിന് മൊഴി നല്‍കി.

ജിത്തുവിന്റെ മരണത്തിന് പിന്നാലെ അച്ഛനില്‍ നിന്ന് പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നെങ്കിലും വിശദമായ മൊഴി രേഖപ്പടുത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ജിത്തുവിന്റെ അച്ഛന്‍ ജോബിനെയും സഹോദരി ടീനയെയും ചോദ്യം ചെയ്തത്. ജിത്തുവും അമ്മയുമായി ഇടയ്ക്കിടെ വഴക്കുണ്ടായിരുന്നുവെന്ന് ചിലപ്പോഴൊക്കെ തന്നെയും ഉപദ്രവിച്ചിട്ടുണ്ടെന്നും ജോബ് പറഞ്ഞു. ടെലിഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ബിഎസ്എന്‍എല്‍ അധികൃതര്‍ക്ക് കത്ത് നല്‍കി.

Top