ഇരട്ട സഹോദരങ്ങളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; അമ്മാവന്‍ അറസ്റ്റില്‍

arrest

ഹൈദരാബാദ്: മാനസികരോഗികളും മൂകരുമായ ഇരട്ട സഹോദരങ്ങളെ അമ്മാവന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ ചൈതന്യപുരിയിലാണ് സംഭവം നടന്നത്.

പന്ത്രണ്ട് വയസ്സുള്ള ഇരട്ട സഹോദരങ്ങളായ വിഷ്ണു വര്‍ധന്‍ റെഡ്ഡിയും സ്രുജനയുമാണ് കൊല്ലപ്പെട്ടത്. നാല്‍ഗൊണ്ട മിര്‍യാല്‍ഗുഡ സ്വദേശിയായ ലക്ഷ്മിയുടെ മക്കളാണ് ഇരുവരും.

കൊല്ലപ്പെട്ട രണ്ട് കുട്ടികളെയും നീന്തല്‍ പരിശീലിപ്പിക്കാം എന്ന പറഞ്ഞായിരുന്നു മിര്‍യാല്‍ഗുഡയിലെ വീട്ടില്‍ നിന്ന് മല്ലികാര്‍ജ്ജുന്‍ റെഡ്ഡി കാണ്ടു പോയത്. വീട്ടിലെത്തിയ റെഡ്ഡി കുട്ടികളെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതശരീരങ്ങള്‍ മറവു ചെയ്യാനായി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്.

വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. മൃതദേഹം കാറില്‍ കയറ്റുന്നതിനിടെ വീട്ടുടമയാണ് സംഭവം ആദ്യം കാണുന്നത്. ഉടന്‍ അദ്ദേഹം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സഹോദരിക്ക് കുട്ടികള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായിരുന്നു കൊന്നതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. മല്ലികാര്‍ജ്ജുനയ്‌ക്കൊപ്പം സഹായി വെങ്കട്‌റാമി റെഡ്ഡിയും അറസ്റ്റിലായിട്ടുണ്ട്

Top