ഇന്ത്യാന: സുഹൃത്തുക്കളെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ 17കാരന്‍ അറസ്റ്റില്‍. മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. തോമസ് ഗ്രില്‍ (18), മോളി ലന്‍ഹം (19) എന്നിവരെയാണ് കോണര്‍ കെര്‍ണര്‍ എന്ന പതിനേഴുകാരന്‍ കൊലപ്പെടുത്തിയത്.
കെര്‍ണറുടെ മുത്തച്ഛന്റെ വീട്ടില്‍ മയക്കുമരുന്നു വാങ്ങാന്‍ എത്തിയ ഗ്രില്ലും മോളിയും കെര്‍ണറെ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ കെര്‍ണര്‍ തന്റെ കയ്യിലുണ്ടായിരുന്ന തോക്കുകൊണ്ട് ഗ്രില്ലിനെ വെടിവെയ്ക്കുകയായിരുന്നു. ശേഷം ഇരുമ്പ് വടികൊണ്ട് അടിക്കുകയും തുടര്‍ന്ന് ഇരുവരുടേയും ശരീരങ്ങള്‍ ബ്ലാക്ക് ഹോണ്ട കാറില്‍ കയറ്റി കൊണ്ടുപോയി സമീപത്തുള്ള വിജന പ്രദേശത്ത് എത്തിച്ച് തീകൊളുത്തുകയുമായിരുന്നു.
ഫെബ്രുവരി 25 മുതല്‍ കാണാതായ ഗ്രില്ലിനേയും, മോളിയേയും കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കാറില്‍ കത്തികരിഞ്ഞ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തുടര്‍ന്നു കെര്‍ണറെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. മൃതശരീരങ്ങള്‍ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഗ്രില്ലിന്റേയും, മോളിയുടേതുമാണെന്നാണ് പൊലീസ് നിഗമനം.