കരുണാകരനെ കോണ്‍ഗ്രസിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ നല്ല പ്രതികരണമല്ല കിട്ടിയത്

കോഴിക്കോട്: കോണ്‍ഗ്രസിലേക്ക് കെ കരുണാകരനെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടിയിലെ പലരില്‍ നിന്നും നല്ല പ്രതികരണമല്ല തനിക്ക് കിട്ടിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍.

പാര്‍ട്ടി പതാക പുതച്ച് മരിക്കണമെന്ന് ആഗ്രഹിച്ച ലീഡറെ കോണ്‍ഗ്രസിലേക്ക് തിരികെയെത്തിക്കാന്‍ ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കൈയെടുത്തപ്പോള്‍ കരുണാകരന്റെ ഉപ്പും ചോറും തിന്ന പലരും തന്നെ സംശയത്തോടെ നോക്കി. താന്‍ ഒരിക്കലും ലീഡറെ പിന്നില്‍ നിന്ന് കുത്തിയിട്ടില്ലെന്നും മുല്ലപ്പളളി അറിയിച്ചു.

കോഴിക്കോട്ട് കെ.കരുണാകരന്‍ ജന്മശതാബ്ദി പുരസ്‌കാരം ആന്റണയില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മുല്ലപ്പളളി രാമചന്ദ്രന്‍.

പരസ്പരം പോരടിച്ചപ്പോഴും പാര്‍ട്ടിക്ക് ഒരു പ്രതിസന്ധി വരുമ്പോള്‍ താനും കരുണാകരനും ഒറ്റക്കെട്ടായിരുന്നുവെന്ന് എ.കെ ആന്റണി പറഞ്ഞു. കെ കരുണാകരന്റെ പേരിലുളള ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവരണമെന്നും ചടങ്ങില്‍ അധ്യക്ഷനായ കെ.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.

Top