ജിന്നയെ പ്രധാനമന്ത്രി ആക്കിയിരുന്നെങ്കില്‍ ഇന്ത്യ-പാക്ക് വിഭജനം നടക്കില്ലായിരുന്നു: ബിജെപി നേതാവ്

ഭോപ്പാല്‍: ഇന്ത്യ-പാക്ക് വിഭജനത്തിന്റെ ഏക ഉത്തരവാദി കോണ്‍ഗ്രസാണെന്ന് മദ്ധ്യപ്രദേശിലെ രത്ത്ലം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗുമാന്‍ സിംഗ് ദാമോര്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന് പകരം മുഹമ്മദ് അലി ജിന്നയെ ഇന്ത്യന്‍ പ്രധാനമന്ത്രി ആക്കിയിരുന്നുവെങ്കില്‍ ഇന്ത്യ-പാക്ക് വിഭജനം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ദാമോര്‍ വിവാദ പരാമര്‍ശം നടത്തിയത്.

‘രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാകാന്‍ ജവഹര്‍ലാല്‍ നെഹ്‌റു പിടിവാശി കാണിക്കാതിരുന്നുവെങ്കില്‍, മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യ-പാക്ക് വിഭജനം ഉണ്ടാകില്ലായിരുന്നു. മുഹമ്മദ് അലി ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുള്ള വ്യക്തിയും ആയിരുന്നു’- എന്നാണ് ഗുമാന്‍ സിംഗ് ദാമോറിന്റെ പരാമര്‍ശം.

നേരത്തെ ജിന്ന കോണ്‍ഗ്രസ് നേതാവായിരുന്നുവെന്ന പരാമര്‍ശം നടത്തിയ ശത്രുഘ്നനന്‍ സിന്‍ഹ വിവാദത്തില്‍ ചാടിയിരുന്നു.

Top