ഒരു മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ പാടില്ല ; കലോത്സവ സ്വാഗതഗാന വിവാദത്തില്‍ മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാനം തയ്യാറാക്കന്നതില്‍ പങ്കാളികളായവരുടെ താത്പര്യം പരിശോധിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പിന്നണി പ്രവര്‍ത്തകരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം. കലോത്സവത്തില്‍ കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

സ്വാഗതഗാനത്തിലെ ആ ദൃശ്യം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റുന്ന രീതിയല്ല. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദികളെന്ന് ചിത്രീകരിക്കാനുള്ള ശ്രമം അത് ബോധപൂര്‍വം ചിലര്‍ രാജ്യത്ത് നടത്തുന്നുണ്ട്. അത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. കലോത്സവത്തിലുണ്ടായ കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.

ഇതില്‍ പങ്കുകൊണ്ടുവരുടെ താത്പര്യം എന്ത്?. അത് അവര്‍ ബോധപൂര്‍വം ചെയ്തതാണോ?, സംഘപരിവാര്‍ ബന്ധമുണ്ടോയെന്നതുള്‍പ്പടെ ഗൗരവത്തില്‍ പരിശോധിക്കണം. ബന്ധപ്പെട്ട സബ് കമ്മറ്റിയാണ് ഇവരെ തെരഞ്ഞെടുത്തത്. പരിശോധിച്ച സമയത്ത് ഈ ദൃശ്യം ഉണ്ടായിരുന്നില്ലെന്നും റിയാസ് പറഞ്ഞു.

സ്വാഗതഗാനത്തില്‍ മുസ്ലീം വേഷം ധരിച്ച് തീവ്രവാദിയെ അവതരിപ്പിച്ചതില്‍ മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു.

Top