മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

ഡൽഹി: ലക്ഷ്യദ്വീപ് എംപി മുഹമ്മദ് ഫൈസലന്റെ അയോഗ്യത പിൻവലിച്ചു. അയോഗ്യത പിൻവലിക്കാത്തതിന് എതിരെ മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായിരിക്കുന്നത്. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് മുഹമ്മദ് ഫൈസലിന്റെ ഹർജി പരിഗണിക്കുന്നത്.

എൻസിപി നേതാവായ മുഹമ്മദ് ഫൈസൽ വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ, പാർലമെന്റ് അംഗത്വം പുനസ്ഥാപിക്കുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി മുഹമ്മദ് ഫൈസൽ സുപ്രീംകോടതി സമീപിക്കുകയായിരുന്നു.

വധശ്രമക്കേസിൽ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് ലോക്സഭ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം റദ്ദാക്കി. ഇതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഫെബ്രുവരിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിയും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യതാ വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയറ്റ് പിൻവലിച്ചിട്ടില്ലെന്ന് മുഹമ്മദ്

Top